Sunday, February 10, 2019

Political prisoners' question; Are the opposition parties trying to be the B team of BJP?

English below #StandWithAnand #FreeKoregaon9

രാഷ്ട്രീയ തടവുകാരുടെ പ്രശ്നം; ബിജെപിയുടെ ബി ടീമാകാനാണോ പ്രതിപക്ഷ പാർട്ടികളുടെ ശ്രമം

ഒരു വശത്ത് ബിജെപി തങ്ങളാണ് ഹിന്ദുത്വത്തിന്റെ ശരിയായ സംരക്ഷകരെന്നും മാവോയിസ്റ്റുകളെ അടിച്ചമർത്തി തങ്ങളാണ് രാജ്യത്തെ സംരക്ഷിക്കുന്നതെന്നും സ്ഥാപിച്ച് വിജയമുറപ്പിക്കാൻ ശ്രമിക്കുമ്പോൾ തീർച്ചയായും തങ്ങളുടെ സമീപനം വ്യത്യസ്തമാണെന്ന് ഉറപ്പിച്ച് പ്രഖ്യാപിച്ചുകൊണ്ട് നിലപാടെടുക്കാൻ കഴിയുന്ന ഒരു പ്രതിപക്ഷ പാർട്ടിയില്ലാതെ പോകുന്നതാണ് ഇപ്പോഴത്തെ ദുരന്തം. പശു ദേശീയ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദു ആകുമ്പോൾ രാജ്യത്ത് ആദ്യമായി ഗോഹത്യയുടെ പേരിൽ മധ്യപ്രദേശിലെ പുതിയ കോൺഗ്രസ്സ് സർക്കാർ മൂന്ന് പേർക്കെതിരെ എൻഎസ്എ ചുമത്തി ഗോസംരക്ഷണത്തിന്റെ കാര്യത്തിൽ തങ്ങൾ ബിജെപിയെക്കാളും ഒരു പടി മുന്നിലാണെന്ന് സ്ഥാപിക്കാനുള്ള വ്യഗ്രതയിലാണ്‌. ഛത്തീസ്ഗഢിൽ കഴിഞ്ഞ ദിവസം പത്ത് പേരെ മാവോയിസ്റ്റുകൾ എന്ന മുദ്ര കുത്തി വ്യാജ ഏറ്റുമുട്ടലിൽ കൊന്ന സംഭവത്തിലും കോൺഗ്രസ്സ് മന്ത്രി പ്രതികരിച്ചത് മാവോയിസ്റ്റുകളെ അടിച്ചമർത്തുന്ന കാര്യത്തിൽ തങ്ങളാണ് കൂടുതൽ ആത്മാർഥതയോടെ പ്രവർത്തിക്കുന്നത് എന്നായിരുന്നു. സാമ്പത്തികം ഉൾപ്പടെ അടിസ്ഥാന നയസമീപനങ്ങളിലൊന്നും രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾ തമ്മിൽ പറയത്തക്ക വ്യത്യാസം ഇല്ലായെന്നതാണ് യാഥാർത്ഥ്യം.

നരകതുല്യമായ തടവറകളിൽ രാഷ്ട്രീയ തടവുകാരെ ദീർഘകാലം അടച്ചിട്ട് അവരെ മാവോയിസ്റ്റ് മുദ്ര കുത്തി തങ്ങൾ മാവോയിസ്റ്റുകളെ ഫലപ്രദമായി അടിച്ചമർത്തുകയാണെന്ന് അവകാശപ്പെടുന്ന ബിജെപിയുടെ പ്രചരണം കാണുക. 2007 ൽ കോൺഗ്രസ്സ് ഭരണകാലത്ത് മഹാരാഷ്ട്രയിൽ അറസ്റ്റ് ചെയ്യപ്പെടുകയും നാഗ്പൂർ കോടതി അഞ്ച് വർഷം ശിക്ഷ വിധിക്കുകയും ചെയ്ത വെർനൺ ഗൊൺസാൽവസ് മോഡിയുടെ ഭരണകാലത്ത് വീണ്ടും അറസ്റ്റ് ചെയ്യപ്പെടുമ്പോൾ എങ്ങനെയാണ് മനുഷ്യാവകാശ പ്രവർത്തകനാകുന്നതെന്നാണ് ബിജെപിയുടെ ചോദ്യം. ഇത്തരം ചോദ്യങ്ങൾക്ക് മുന്നിൽ കോൺഗ്രസ്സ് വിയർക്കുമെന്ന് ബിജെപിക്ക് നന്നായറിയാം. ഇവിടെ വെർനൺ ഗൊൺസാൽവസ് ഒരു മനുഷ്യാവകാശ പ്രവർത്തകനാണെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്തു ജയിലിലടച്ചിരിക്കുന്നത് അന്യായമാണെന്നും മുൻപ് തങ്ങൾക്ക് തെറ്റ് സംഭവിച്ചിട്ടുണ്ടെന്നും തുറന്ന് പറയാൻ കോൺഗ്രസ്സ് തയ്യാറാകുമ്പോൾ മാത്രമേ അവർക്ക് എന്തെങ്കിലും തരത്തിലുള്ള മാറ്റം വന്നിട്ടുണ്ടെന്ന് അംഗീകരിക്കാൻ കഴിയൂ. ഇന്ത്യയിലെ രാഷ്ട്രീയ തടവുകാരുടെ പ്രശ്നത്തിൽ  കോൺഗ്രസ്സ് മാത്രമല്ല, ഇന്ത്യയിലെ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളെല്ലാം തന്നെ ബിജെപിയിൽ നിന്ന് വ്യത്യസ്തമായി തങ്ങൾക്ക് എന്ത് നിലപാടാണ് ഉള്ളതെന്ന് വ്യക്തമാക്കേണ്ടതുണ്ട്. ഇൗ പ്രശ്നം കണ്ടില്ലെന്ന് നടിക്കാനാണ് ഭാവമെങ്കിൽ ഇവർക്കാർക്കും ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്നും ബിജെപിയുടെ ബി ടീമാകാനാണ് ഇവരുടെയെല്ലാം ശ്രമമെന്നും കരുതേണ്ടി വരും. യഥാർത്ഥ ടീമുള്ളപ്പോൾ ബി ടീമിന്റെ ആവശ്യമില്ലെന്നും ഇവർ തിരിച്ചറിയണം.

Political prisoners' question; Are the opposition parties trying to be the B team of BJP?

The tragedy of India is that, when, on one side, the BJP is trying to establish that they are the real defenders of Hinduthwa and they are the ones, who are effectively crushing the Maoists  and thereby protecting the nation,  there is no party that categorically asserts that their approach is different. When cow becomes central in national politics, what the Congress led government in Madhya Pradesh does is to slap NSA on the three arrested in connection with cow slaughter. The other day when 10 persons were killed in an obvious fake encounter in Bastar, the minister in the newly elected Chattisgarh government claims with great pride that Congress is the party that is more sincere in decimating the Maoists. In basic policy approaches, nobody can see much differences between the BJP and other political parties in the opposition.

Now, look at the campaign BJP, that puts behind bars all the political prisoners after branding them as Naxals is doing. The BJP's claim is that  they are effectively decimating the Maoists. They ask how Vernon Gonzalves, who was arrested in 2007 and convicted later under the Congress rule,  became a Human Rights activists in Modi's India. BJP knows well that Congress will fumble for words to answer this. Here, only when the Congress admits that Vernon Gonzalves is a human rights activist and in the past they were wrong in arresting him, people can think that Congress has changed.  Not only the Congress, all other political parties in the opposition have to make clear their position on the political prisoners' question. If they are going to shut down on their eyes on this question, people won't think that they have changed at all and that  they are trying to be the B team of BJP. They should also understand that when the original team is there, nobody would prefer B team.

Tuesday, January 10, 2017

ഇന്ത്യൻ ഭരണവർഗങ്ങളുടെ ദല്ലാൾ സ്വഭാവം ഒരിക്കൽ കൂടി മറ നീക്കുന്നു : നോട്ട് പിൻവലിക്കൽ പദ്ധതിയുടെ പിന്നിലും അമേരിക്കൻ സാമ്രാജ്യത്വ സേവ തന്നെ



പ്രചാരത്തിലിരിക്കുന്ന പണത്തിന്റെ 80 % വരുന്ന കറൻസികൾ ഒറ്റയടിക്ക്  പിൻവലിച്ച് രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളെയും ദുരിതത്തിലേക്ക് തള്ളിയിട്ട നടപടിക്കെതിരെ പ്രതിഷേധം പുകയുന്നുണ്ടെങ്കിലും അധികമാരും ശ്രദ്ധിക്കാതെപോയ സംഗതിയാണ് ഈ നടപടിക്ക് പിന്നിലെ യഥാർത്ഥ താൽപര്യം. അതെ, ആ താൽപര്യം മറ്റാരുടേതുമല്ല, അമേരിക്കയുടേത് തന്നെ. ഇന്ത്യയിലെ നോട്ട് പിൻവലിക്കൽ നാടകവും കറൻസിരഹിത സമ്പദ്‌വ്യവസ്ഥയിലേക്ക് മാറാനുള്ള തീരുമാനവുമെല്ലാം അമേരിക്കയുടെ താൽപര്യ സംരക്ഷണാർത്ഥമായിരുന്നുവെന്ന് പകൽ പോലെ വ്യക്തമാക്കുന്ന തെളിവുകളാണ് പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും പത്രപ്രവർത്തകനുമായ നോർബർട്ട് ഹെയറിങ് തന്റെ വെബ്‌സൈറ്റിലൂടെ പുറത്തുവിട്ടിരിക്കുന്നത് . ഇന്ത്യൻ ജനങ്ങങ്ങളെ ഗിനിപ്പന്നികളായി ഉപയോഗിച്ച് അമേരിക്കൻ സാമ്രാജ്യത്വം നടത്തുന്ന പരീക്ഷണങ്ങളിൽ ഒന്ന് തന്നെയായിരുന്നു ഇന്ത്യയിലെ നോട്ട് പിൻവലിക്കൽ നടപടിയെന്ന് അദ്ദേഹം   തെളിവുകളുടെ അടിസ്ഥാനത്തിൽ വ്യക്തമാക്കുന്നു. ഇന്ത്യൻ ഭരണവർഗങ്ങളുടെ ദല്ലാൾ സ്വഭാവത്തോടൊപ്പം  ഇവിടെ തെളിഞ്ഞുവരുന്ന ചിത്രം , ജനാധിപത്യത്തെപ്പറ്റി ചിന്തിക്കുന്നവരുടെ മനസ്സിൽ ഒരു ആശങ്ക കൂടി നിറയ്ക്കുന്നു, വിവരസാങ്കേതിക വിദ്യയുടെ വികാസം ജനാധിപത്യത്തെ മുന്നോട്ട് നയിക്കുമെന്ന പ്രതീക്ഷയ്ക്ക് പകരം അത് ഭരണകൂടാധികാരത്തെ കൂടുതൽ ശക്തിപ്പെടുത്തുകയാണോ ചെയ്യുക? ജനാധിപത്യം മുന്നോട്ടാണെന്ന വാദങ്ങൾക്ക് വിരുദ്ധമായി അത് അങ്ങേയറ്റം കേന്ദ്രീകരിക്കപ്പെടുന്ന പ്രവണതയല്ലേ ശക്തമാകുന്നതെന്നും ആശങ്കപ്പെടേണ്ടിയിരിക്കുന്നു.

ഇന്ത്യൻ ധനകാര്യമന്ത്രാലയവുമായി അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ വികസന ഏജൻസിയായ യു.എസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്മെന്റ് (USAID)  ഏർപ്പെട്ടിട്ടുള്ള പല സഹകരണ ധാരണകളിലൊന്നിന്റെ പ്രഖ്യാപിത ലക്ഷ്യം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ കറൻസിരഹിത ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റുക എന്നതാണ്. 



പ്രചാരത്തിലിരിക്കുന്ന പണത്തിന്റെ 80 % വരുന്ന കറൻസി ഒറ്റയടിക്ക് പിൻവലിച്ച് ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിയിട്ട മോദിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം, പലരും കരുതുന്നതുപോലെ ഒരു തുഗ്ലക് പരീക്ഷണം നടത്തുകയായിരുന്നില്ല, മറിച്ച്  വളരെ വ്യക്തമായ പദ്ധതിയുടെ അടിസ്ഥാനത്തിൽ തന്നെ നീങ്ങുകയായിരുന്നു.  രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം വരുന്ന ജനങ്ങൾക്ക് സ്വന്തമായി ബാങ്ക് അകൗണ്ടും അതിലേറെപ്പേർക്ക് തൊട്ടടുത്ത് ഒരു ബാങ്കും ഇല്ലാത്ത ഇന്ത്യയിൽ സ്വാഭാവികമായും പാവപ്പെട്ട ജനങ്ങളെ അങ്ങേയറ്റം ദോഷകരമായി ബാധിച്ച നവംബർ 8 ന്റെ നോട്ട് പിൻവലിക്കൽ പ്രഖ്യാപനം വരുന്നതിന് ഏകദേശം മൂന്നാഴ്ച മുൻപ് യു.എസ് എയ്ഡ് നേരത്തെ ഇന്ത്യൻ ഭരണകൂടവുമായി ഉണ്ടാക്കിയിരുന്ന കരാർ  പ്രകാരം "ഇന്ത്യയിൽ കറൻസിരഹിത പണമിടപാടുകളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ"  'കാറ്റലിസ്റ്റ്' എന്ന സംരംഭം തുടങ്ങിയിരുന്നു. 2016 ഒക്ടോബർ 14 ന് യു. എസ് എയ്ഡ് പുറത്തിറക്കിയ പത്ര പ്രസ്താവനയിൽ പറയുന്നത് സ്മാർട്ട് ഫോൺ ഉപയോഗം, പ്രാദേശിക സമ്പദ്ഘടന, ഭരണപരമായ സാധ്യതകൾ എന്നിവ മാനദണ്ഡമായെടുത്ത് തെരഞ്ഞെടുത്ത പ്രദേശങ്ങളിൽ കറൻസിരഹിത പണമിടപാടുകളെ പ്രോത്സാഹിപ്പിക്കുന്ന രാസത്വരകമായി കാറ്റലിസ്റ്റ്  വർത്തിക്കുമെന്നാണ്.



യു.എസ് എയ്ഡിന്റെ സ്പോൺസർഷിപ്പിൽ വാഷിംഗ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന വേൾഡ് റിസോഴ്‌സസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായിരുന്ന ആലോക് ഗുപ്തയാണ് കാറ്റലിസ്റ്റ് സംരംഭത്തിന്റെ പ്രോജക്റ്റ് ഡയറക്ടർ. ഭരണകൂടാധികാരത്തെ കൂടുതലായി ഉറപ്പിക്കുന്ന ബയോമെട്രിക് തിരിച്ചറിയൽ കാർഡ് പദ്ധതിയായ ആധാർ വികസിപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചിട്ടുള്ളയാളാണ് ആലോക് ഗുപ്തയെന്നുകൂടി  അറിയുമ്പോഴാണ് ഇവയൊക്കെ തമ്മിലുള്ള ബന്ധങ്ങൾ കൂടുതൽ തെളിഞ്ഞു വരുന്നത്. ഇന്ത്യക്കാരെ ക്യാഷ്‌ലെസ് ആക്കാനായി കാറ്റലിസ്റ്റിന്റെ ആദ്യ മൂന്ന് വർഷങ്ങളിലും യു.എസ് എയ്ഡ് തന്നെയാണ് ഫണ്ടിങ് നടത്തുന്നത്. ക്യാറ്റലിസ്റ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിതനായ ബാദൽ മാലിക് ഇന്ത്യയിലെ പ്രധാന ഓൺലൈൻ കച്ചവട പോർട്ടലായ സ്‌നാപ്‌ഡീലിന്റെ വൈസ് പ്രസിഡന്റ് ആയിരുന്നു. 2016  ഒക്ടോബർ മാസത്തിൽ കാറ്റലിസ്റ്റുമായി ബന്ധപ്പെട്ട് എക്കണോമിക് ടൈയിംസിൽ വന്ന വാർത്തയിൽ ബാദൽ മാലിക് നയം വ്യക്തമാക്കിയിരുന്നു. "വ്യാപാരികൾക്കും വരുമാനം കുറഞ്ഞ ഉപഭോക്താക്കൾക്കുമിടയിലേക്കും ഡിജിറ്റൽ പണമിടപാടിന് കടന്നുകയറാനുള്ള തടസങ്ങൾ പരിഹരിക്കുക എന്നതാണ് കാറ്റലിസ്റ്റിന്റെ ദൗത്യം. സർക്കാരിന്റെ ഭാഗത്തുനിന്നും ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും വ്യാപാരികൾക്കിടയിലും മറ്റും സ്വീകാര്യത നേടിയെടുക്കാൻ ഇനിയുമേറെ ദൂരം പോകാനുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒരു സമഗ്ര പരിതസ്ഥിതി സമീപനം അവതരിപ്പിക്കാനാണ് ഞങ്ങളുടെ ശ്രമം"

വാസ്തവത്തിൽ ഡിജിറ്റൽ പണമിടപാടിന് കടന്നുകയറാനായി ഉള്ളതായി മാലിക് പറഞ്ഞ തടസങ്ങളെപ്പറ്റിയെല്ലാം യു.എസ് എയ്ഡ് വിശദമായ പഠനം തന്നെ നടത്തിയിരുന്നു. 2015ൽ കമ്മീഷൻ ചെയ്യുകയും 2016 ജനുവരിയിൽ തയ്യാറായതുമായ 'ക്യാഷിനുമപ്പുറം' (ബിയോണ്ട് ക്യാഷ്) എന്ന റിപ്പോർട്ട്  ക്യാഷ്‌ലെസ് പണമിടപാടിലേക്ക് മാറുന്നതിനുള്ള തടസങ്ങളെപ്പറ്റിയുള്ള വിശദമായ പഠനമാണ്. "വ്യാപാരികളും ഉപഭോക്താക്കളുമെല്ലാം നിലവിൽ കറൻസി വ്യവസ്ഥയിൽ കുടുങ്ങിക്കിടക്കുകയാണ്. അതുകൊണ്ട് തന്നെയാണ് അവർക്ക് ഡിജിറ്റൽ ഇടപാടിൽ താൽപര്യമില്ലാത്തതും. കച്ചവടക്കാർ ഡിജിറ്റൽ പണമിടപാട് സ്വീകരിക്കാത്തതുകൊണ്ട് ഉപഭോക്താക്കൾക്ക് അതിൽ താല്പര്യമില്ല. ഉപഭോക്താക്കൾക്ക് താൽപര്യമില്ലാത്തതുകൊണ്ട് കച്ചവടക്കാർക്കും താൽപര്യമില്ല. ബാങ്കുകളും ഡിജിറ്റൽ പണമിടപാട് സേവന ദാതാക്കളും ഫീസ് ഈടാക്കുന്നതിനാൽ തന്നെ ബാഹ്യമായ ഒരു ആവേഗം നൽകാതെ ഡിജിറ്റൽ പണമിടപാടിന് കടന്നുകയറാനാകില്ല." ബിയോണ്ട് ക്യാഷ് റിപ്പോർട്ടിൽ പറയുന്നു. കറൻസി ലഭ്യത കുറച്ച് കറൻസി സമ്പദ്‌വ്യവസ്ഥയെ കുറച്ചുനാൾ തകർക്കുകയും പിന്നീട് പതുക്കെ അതിനെ ദുർബലപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു ഡിജിറ്റൽ പേയ്‌മെന്റിലേക്ക് മാറുന്നതിനുള്ള ആവേഗം സൃഷ്ടിക്കാനുള്ള സമഗ്ര പരിതസ്ഥിതി സമീപനം എന്നത് നവംബർ 8 ന് മോഡിയുടെ പ്രഖ്യാപനം വരുമ്പോഴാണ് വ്യക്തമാകുന്നത്. അപ്രതീക്ഷിതമായ ഒരു പ്രഹരമാണ് വേണ്ടിയിരുന്നത് എന്നതിനാൽ കാറ്റലിസ്റ്റ്, പദ്ധതിയെപ്പറ്റിയുള്ള കാര്യങ്ങൾ മറച്ചുവെക്കുകയായിരുന്നുവെങ്കിലും ചില സൂചനകൾ പുറത്തുവിട്ടിരുന്നു. ഡിജിറ്റൽ പദ്ധതിയിലേക്ക് മാറുന്നതിനുള്ള പരീക്ഷണശാലയായി ഏതെങ്കിലും ചില പ്രദേശങ്ങളെ ആദ്യം  തെരഞ്ഞെടുക്കുമെന്നു സൂചിപ്പിച്ചിരുന്നുവെങ്കിലും ആ പരീക്ഷണശാല ഇന്ത്യ ഒന്നടങ്കം ആയിരിക്കുമെന്ന് വ്യക്തമാക്കിയിരുന്നില്ല.



കറൻസിക്കെതിരായ യുദ്ധത്തിലെ അവിശുദ്ധ കൂട്ടുകെട്ടുകളിലേക്ക് കണ്ണോടിക്കുമ്പോൾ അമ്പരപ്പ് വർദ്ധിക്കുകയാണ് ചെയ്യുക. ഐ. ടി, ഡിജിറ്റൽ ക്യാഷ് ഇടപാട് സേവനദാതാക്കൾ , ഉപഭോക്താക്കളെക്കുറിച്ചുള്ള വിവരം ശേഖരിക്കുന്നവർ എന്നിങ്ങനെ 35 ഓളം സംഘനകളാണ് യു.എസ് എയ്ഡും ഇന്ത്യൻ ധനകാര്യ മന്ത്രാലയവുമായി കറൻസിക്കെതിരായ ഈ യുദ്ധത്തിൽ പങ്കാളികളാകുന്നത്. ബെറ്റർ ദാൻ ക്യാഷ് അലയൻസ്, ബിൽ ഗെയ്‌റ്റ്‌സിന്റെ മൈക്രോസോഫ്റ്റ്, ഇ ബേ സ്ഥാപകൻ പിയറി ഒമീഡ്യാറിന്റെ ഒമീഡ്യാർ നെറ്റ്വർക്,ഡെൽ ഫൗണ്ടേഷൻ, മാസ്റ്റർ കാർഡ്, വീസ, മെറ്റ് ലൈഫ് ഫൗണ്ടേഷൻ എന്നിങ്ങനെ പോകുന്നു പേരുകൾ. ഇതിൽ ന്യൂയോർക്കിലെ യുണൈറ്റഡ് നേഷൻസ് ക്യാപ്പിറ്റൽ ഡെവലപ്മെന്റ് ഫണ്ട് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന ബെറ്റർ ദാൻ ക്യാഷ് അലയൻസ് എന്ന മുന്നണിയിൽ യു. എസ് എയ്ഡ് തന്നെ ഒരു അംഗമാണ്. ആഗോളതലത്തിൽ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിലേക്ക് മാറുന്നതിനുള്ള ശ്രമങ്ങൾക്കായി 2012 ൽ രൂപീകരിച്ച ബെറ്റർ ദാൻ ക്യാഷ് അലയൻസിലും ഗെയ്‌റ്റ്‌സ് ഫൗണ്ടേഷനും ഫോർഡ് ഫൗണ്ടേഷനും ഉൾപ്പടെയുള്ള മേൽപ്പറഞ്ഞ സംഘടനകൾ അംഗങ്ങളാണ്. ബെറ്റർ ദാൻ ക്യാഷ് അലയൻസിലൂടെയും നേരിട്ടും ഇവ കാറ്റലിസ്റ്റുമായി സഹകരിച്ചു പ്രവർത്തിക്കുന്നു. 

നരേന്ദ്ര മോദിയുടെ കാലത്ത് മാത്രമാണ് കറൻസിക്കെതിരായ യുദ്ധം ഇന്ത്യയിൽ തുടങ്ങിയതെന്ന് കരുതിയാൽ അവിടെ നമുക്ക് തെറ്റും. യഥാർത്ഥത്തിൽ അതിനുള്ള മുന്നൊരുക്കങ്ങൾ മൻമോഹൻ സിംഗിന്റെ കാലത്ത് തന്നെ ആരംഭിച്ചു കഴിഞ്ഞിരുന്നു. ഭോപ്പാലിൽ ജനിച്ച തമിഴ് ബ്രാഹ്മണനും ഐ.എം.എഫിന്റെ ചീഫ് എക്കണോമിസ്റ്റുമായ രഘുറാം രാജൻ റിസർവ് ബാങ്ക് ഗവർണറായി ഇന്ത്യയിലേക്ക് എത്തുന്നത് തന്നെ ഇതിന്റെയെല്ലാം ഭാഗമായിട്ടാണ്. ആഗോള സാമ്രാജ്യത്വ ഭീമന്മാരായ ധനകാര്യ സ്ഥാപനങ്ങളുടെയും ബാങ്കുകളുടെയും പ്രതിനിധികൾ രഹസ്യ ചർച്ചകൾ നടത്തുന്ന കുപ്രസിദ്ധമായ ഗ്രൂപ്പ് ഓഫ് 30 അംഗമാണ് രഘുറാം രാജൻ ഐ.എം. എഫിന്റെ തന്നെ മുൻ ചീഫ് എക്കണോമിസ്റ്റായ കെൻ റോജോഫ് ഉൾപ്പടെയുള്ളവർ അംഗങ്ങളായ ഗ്രൂപ്പ് ഓഫ് 30 കറൻസിക്കെതിരായ യുദ്ധത്തിന്റെ ആസൂത്രണ കേന്ദ്രങ്ങളിലൊന്നാണ്. ഭൂമിയെ അടക്കിഭരിക്കുന്ന ഗോൾഡ്മാൻ സാക്‌സ് ഉൾപ്പടെയുള്ള സാമ്രാജ്യത്വ കുത്തകകൾ അവാർഡുകൾ നൽകി ആദരിച്ചിട്ടുള്ള രഘുറാം രാജൻ ഇന്ത്യയിൽ ക്യാഷ്‌ലെസ് പദ്ധതി നടപ്പാക്കുന്നതിന്റെ പ്രഖ്യാപന ഘട്ടത്തിൽ ബിജെപിയിലെ പടലപ്പിണക്കങ്ങളുടെ ഭാഗമായി പുറത്തുപോയെങ്കിലും ഭാവിയിൽ ഐഎംഎഫിന്റെയോ സമാന സംഘനയുടെയോ മേധാവിയാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. 




കള്ളപ്പണക്കാർ, മുസ്ളീം തീവ്രവാദികൾ, മാവോയിസ്റ്റ് തീവ്രവാദികൾ തുടങ്ങിയ ദേശദ്രോഹ ശക്തികൾക്കെതിരായ യുദ്ധമെന്ന മട്ടിൽ  ദേശ സ്നേഹ വാക്കുകൾ കുത്തിനിറച്ച് നരേന്ദ്രമോഡി നടത്തിയ പ്രഖ്യാപനം വാസ്തവത്തിൽ വെറും സാമ്രാജ്യത്വ സേവയും യഥാർത്ഥ രാജ്യദ്രോഹവുമാണ് എന്ന് ഇപ്പോൾ വ്യക്തമാകുന്നു. യു.എസ്, എയ്ഡിന്റെ ബിയോണ്ട് ക്യാഷ് റിപ്പോർട്ടിൽ പറയുന്നത് ഇന്ത്യയിലെ 97% ധനകാര്യ ഇടപാടുകളും കറൻസി വഴിയാണെന്നാണ്. 55 % ഇന്ത്യക്കാർക്കാണ് ബാങ്ക് അകൗണ്ട് ഉള്ളത്. ഇതിൽ വെറും 29% മാത്രമാണ്  പഠന റിപ്പോർട്ട് പുറത്തുവരുന്നതിന് തൊട്ടുമുൻപുള്ള മൂന്ന് മാസങ്ങളിൽ ഉപയോഗിക്കുന്നതായി കണ്ടത്,. കാര്യങ്ങൾ ഇങ്ങനെയായിരിക്കെ ജനങ്ങളെ തീരാദുരിതത്തിലേക്ക് തള്ളിയിട്ട് ഭരണകൂടം നടത്തിയ നീക്കം സാമ്രാജ്യത്വത്തിന് വിടുപണി ചെയ്യൽ മാത്രമായിരുന്നുവെന്ന് വ്യക്തമാകുന്നു. ഇവിടെ ഒരിക്കൽക്കൂടി ഇന്ത്യൻ മുതലാളിവർഗങ്ങളുടെ ദല്ലാൾ സ്വഭാവം കൂടി തെളിഞ്ഞുവരികയാണ്. 



ആഗോള ഐടി ബിസിനസിലും പേയ്‌മെന്റ് സേവന മേഖലയിലും  മേധാവിത്വം പുലർത്തുന്ന അമേരിക്കൻ കമ്പനികളുടെ കച്ചവട താൽപര്യങ്ങൾ അമേരിക്കൻ ഭരണകൂടത്തിന്റെ ക്യാഷ്‌ലെസ് പദ്ധതിക്ക് പിന്നിലെ പ്രധാന താല്പര്യം തന്നെയാണെങ്കിലും സുപ്രധാനമായ മറ്റൊന്ന് കൂടിയുണ്ട്. എല്ലാം ഡിജിറ്റൽവൽക്കരിക്കുന്നതോടെ അമേരിക്കയുടെ നിരീക്ഷണ ശക്തി കൂടുമെന്നതാണ് അത്. അമേരിക്കൻ ഇന്റലിജൻസ് വിഭാഗങ്ങൾക്കും ഐ ടി കമ്പനികൾക്കും സംയുക്തമായി സർവ നിയന്ത്രണം ഈ മേഖലയിൽ കൈവരും. ആഗോളതലത്തിൽ തുടരുന്ന ഡോളറിന്റെ മേധാവിത്വം അമേരിക്കയ്ക്ക് മുതൽക്കൂട്ടാണ്. കറൻസിരഹിത വ്യവസ്ഥയിലേക്ക് മാറുന്നതോടെ എല്ലാവരും നിലവിൽ അമേരിക്കൻ നിയമങ്ങൾക്ക് കീഴ്പ്പെടേണ്ട അവസ്ഥയാണ് വന്നുചേരുന്നത്. ഇറാനുമായി ഇടപാട് നടത്തിയ ജർമൻ ധനകാര്യ സ്ഥാപനത്തെ അമേരിക്ക ഭീകര സംഘടനകളുടെ ലിസ്റ്റിൽ പെടുത്തി ബുദ്ധിമുട്ടിച്ച കാര്യം നോർബർട്ട് ഹെയറിങ് ചൂണ്ടിക്കാട്ടുന്നു. അതുപോലുള്ള നിരവധി സംഭവങ്ങളുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. അമേരിക്കൻ നിയമം ലംഘിച്ചുവെന്നാരോപിക്കപ്പെട്ട ജർമനിയിലെ പ്രമുഖ ബാങ്കായ ഡോയ്‌സ്ച് ബാങ്കിന് തകർന്നു പോകാതിരിക്കാൻ 14 ബില്യൺ ഡോളറാണ് അമേരിക്കയ്ക്ക് പിഴയായി നല്കേണ്ടിവന്നത്. ലോകത്തെ ഏറ്റവും ശക്തമായ ബാങ്കുകളെ ഇപ്രകാരം നിയന്ത്രിക്കുകയെന്നാൽ ഭരണകൂടങ്ങളെ നിയന്ത്രിക്കുക എന്നുകൂടിയാണ് അർത്ഥം. 

ഇവിടെ ആശങ്കാജനകമായ സംഗതി പലരും പ്രതീക്ഷിക്കുന്നതുപോലെ വിവരസാങ്കേതിക വിദ്യയിലെ വികാസം ജനാധിപത്യത്തെ വികസിപ്പിക്കുകയല്ല, മറിച്ച് ഭരണകൂടാധികാരത്തെ കൂടുതൽ കൂടുതൽ കേന്ദ്രീകരിക്കുകയാണ് ചെയ്യുന്നത്. ജനാധിപത്യം നേരിടുന്ന പുതിയ വെല്ലുവിളികളുടെ സൂചനകളാണ് ഇവിടെ ദൃശ്യമാകുന്നത്. ചെറുത്തുനിൽപ്പുകൾ വികേന്ദ്രീകരിക്കപ്പെടുമ്പോൾ ഭരണകൂടാധികാരം കൂടുതൽ ശക്തിപ്പെടുന്ന കാഴ്ചയാണ് തെളിഞ്ഞുവരുന്നത്.  ചെറുതുകളും പലമകളുമായി പ്രതിരോധങ്ങൾ പിരിഞ്ഞുപോകുമ്പോൾ ചരിത്രത്തിൽ ഇന്നേവരെ കാണാത്തവിധം അങ്ങേയറ്റം ശക്തവും കേന്ദ്രീകൃതവും  ഹിംസാത്മകവുമായ അധികാരശക്തികളാണ്  രൂപംകൊണ്ടിരിക്കുന്നത്. 

(വിവരങ്ങൾക്ക് അവലംബം : http://norberthaering.de/en/home/27-german/news/745-washington-s-role-in-india#weiterlesen )

Tuesday, December 27, 2016

എം. എൻ. രാവുണ്ണിയോടുള്ള സിപിഎം ഭയം ഇ എം എസിൽ നിന്ന് തുടങ്ങിയതാണ്

തെരഞ്ഞെടുപ്പ് ബഹിഷ്കരണ പ്രചരണത്തിനുള്ള അവകാശം ഇന്ത്യൻ ഭരണകൂടം പോലും അനുവദിച്ചിട്ടുള്ള ഒന്നാണെങ്കിലും ആ അവകാശം വിനിയോഗിച്ചതിന്റെ പേരിൽ പോരാട്ടം സംഘടനയുടെ ചെയർമാനും മുതിർന്ന വിപ്ലവകാരിയുമായ എം. എൻ. രാവുണ്ണിയെ കമ്മ്യൂണിസ്റ്റ് എന്ന് അവകാശപ്പെടുന്ന സിപിഐ എം സർക്കാർ ഭീകര നിയമമായ യു. എ. പി.എ പ്രകാരം അറസ്റ്റ് ചെയ്‌തു ജയിലിടച്ചിരിക്കുകയാണ്. എഴുപത്തെട്ടുകാരനായ എം. എൻ. രാവുണ്ണിയെ തടവിലടച്ച് ഇന്ത്യൻ 'ജനാധിപത്യത്തെ' സംരക്ഷിക്കാൻ ശ്രമിക്കുന്ന സിപിഎമ്മിന്റെ രാവുണ്ണിയോടും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തോടുമുള്ള ഭയം വാസ്തവത്തിൽ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. സിപിഎമ്മിന്റെ ആരംഭം മുതൽ മരണം വരെ അതിന്റെ നേതാവും സൈദ്ധാന്തികനും എല്ലാമെല്ലാമായ ഇ. എം. ശങ്കരൻ എന്ന കൗശലക്കാരനായ നമ്പൂതിരിപ്പാടിൽ നിന്ന് തന്നെയാണ് അതിന്റെ ആരംഭം. 

പണ്ട് നീണ്ട 13 വർഷത്തെ ഏകാന്ത തടവനുഭവിച്ചശേഷം പരോള്‍ ആവശ്യപ്പെട്ട് എം. എൻ. രാവുണ്ണി  നിരാഹാരസമരം നടത്തിയ ഘട്ടത്തിൽ അത് ന്യായമെന്ന അഭിപ്രായം സാമൂഹ്യ, രാഷ്ട്രീയ, സാംസ്ക്കാരിക പ്രവർത്തകരിലും ജനങ്ങൾക്കിടയിലും ശക്തമായിരുന്നു. അന്ന് സിപിഎമ്മിലുണ്ടായിരുന്ന  എം വി രാഘവന്‍, ചാത്തുണ്ണിമാസ്റ്റര്‍ എന്നിവരും   പരോളനുവദിക്കണമെന്ന ആവശ്യത്തിന്  ശക്തമായ പിന്തുണ നൽകിയിരുന്നു. രാഘവൻ നിരാഹാര സമരം നടത്തുകയായിരുന്ന എം എന്നിനെ ജയിലിൽ ചെന്ന് കാണുകയും എം എന്നിന് അനുകൂലമായ പ്രസ്താവന ഇറക്കുകയും ചെയ്തു. ഇന്ത്യൻ  ഭരണഘടന പോലും അംഗീകരിച്ചിട്ടുള്ള പരോൾ പോലുള്ള പരിമിതമായ അവകാശങ്ങൾ തടവുകാരൻ നക്സലൈറ്റ് ആണെന്നതുകൊണ്ട് മാത്രം നിഷേധിക്കപ്പെടരുത് എന്ന് അദ്ദേഹം നിലപാടെടുത്തു. 

ബൂര്‍ഷ്വാ കോടതിപോലും  രാഷ്ട്രീയത്തടവുകാരായി പരിഗണിച്ച നക്സലൈറ്റുകളെ  പക്ഷെ  ഇ എം എസ് പരിഗണിച്ചത്  സാധാരണ ക്രിമിനലുകളായിട്ടാണ്. അവര്‍ രാഷ്ട്രീയ തടവുകാരല്ലെന്ന് ഇ എം എസ് പറഞ്ഞു. നക്സലൈറ്റുകളുടെ മാര്‍ഗ്ഗത്തെ കൊലപാതകമെന്ന്  മുദ്രകുത്താനായി  ഇ എം എസ് നമ്പൂതിരിപ്പാട്  ലെനിന്റെ സഹോദരന്റെ അനുഭവം നിരത്തി . നരോദ്നികായിരുന്ന അലെക്സാണ്ടറെ തൂക്കിലേറ്റിയ വിവരമറിഞ്ഞപ്പോള്‍ ഇതല്ല നമ്മുടെ വഴി എന്നു ലെനിന്‍ പ്രഖ്യാപിച്ചെന്നുവരെ  നമ്പൂതിരിപ്പാട് പലതവണ തട്ടിവിട്ടു. വാസ്തവത്തിൽ ലെനിൻ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് മാത്രമല്ല ലെനിനെ ഒരു വിപ്ലവകാരിയാക്കി മാറ്റുന്നതിൽ സഹോദരന്റെ മരണം വലിയ പങ്കുവഹിച്ചിരുന്നതായി കാണാം. അലക്‌സാണ്ടർ, മാർക്സിന്റെ 'മൂലധനം വായിക്കുമ്പോൾ ടർജനേവിനെ വായിച്ച ലെനിനെ മാറ്റിമറിക്കുന്നതിൽ അലക്‌സാണ്ടറുടെ മരണം വഹിച്ച പങ്ക് ചെറുതല്ലായിരുന്നു. നരോദ്നിക് നേതാവ് ചെർനിഷെവിസ്കിയുടെ 'എന്ത് ചെയ്യണം' വായിച്ചാണ് ലെനിൻ മാർക്സിസത്തിലേക്ക് കാലെടുത്തുവെക്കുന്നത്. നക്സലൈറ്റുകളെ താഴ്ത്തിക്കെട്ടാൻ ഇത്തരം യാഥാർഥ്യങ്ങളെ അവഗണിച്ച  നമ്പൂതിരിപ്പാട്  ലെനിന്റെ സഹോദരന്‍ സാർ  ചക്രവര്‍ത്തിയെ വധിച്ചതിന് തൂക്കിലേറ്റപ്പെട്ടു എന്ന വങ്കത്തം പലയിടത്തും എഴുന്നുള്ളിച്ചിരുന്നു. 

നീണ്ട 13 വർഷങ്ങൾ ഏകാന്ത തടവ് അനുഭവിച്ച ഒരു വിപ്ലവകാരി മോചനമല്ല, പരോൾ ആവശ്യപ്പെട്ടപ്പോൾ അതിനെപ്പോലും സർവ്വവിധേനയും തടയാൻ ശ്രമിച്ച കുടിലത കാട്ടാൻ നമ്പൂതിരിപ്പാടിനെ പ്രേരിപ്പിച്ചത് തന്റെ പാർട്ടിയുടെ ആശയ പാപ്പരത്തവും വലതുപക്ഷ നിലപാടുകളുമായിരുന്നു. തന്റെ പാർട്ടിയുടെ നിലപാടുകൾ ശരിയെന്ന് സ്ഥാപിക്കാൻ എം. എൻ. രാവുണ്ണിയെപ്പോലുള്ള വിപ്ലവകാരികൾ ജീവിത കാലം മുഴുവൻ ജയിലിൽ കിടക്കണം എന്ന് നമ്പൂതിരിപ്പാട് കരുതിയിരുന്നിരിക്കാം. അത്രമാത്രം ദുർബലമാണ് തന്റെ പാർട്ടിയുടെ രാഷ്ട്രീയം എന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നിരിക്കാം. 

ഇന്ന് വർഷങ്ങൾക്കിപ്പുറം എം. എൻ. ഈ എഴുപത്തെട്ടാം വയസിലും സിപിഎം സർക്കാരിന്റെ ഇരുമ്പഴികൾക്കുള്ളിലാണ്. നിലമ്പൂരിലെ വ്യാജ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയിൽ സിപിഎം ബുദ്ധിജീവി കുഞ്ഞിക്കണ്ണന്റെ വാദങ്ങളെ ഖണ്ഡിച്ചു സംസാരിച്ച എം. എൻ ഇന്നും അപകടകാരിയായി തുടരുന്നു എന്ന തിരിച്ചറിവാണ് അദ്ദേഹത്തെ കള്ളക്കേസിൽ കുടുക്കി ജയിലിടയ്ക്കാൻ സിപിഎമ്മിനെ പ്രേരിപ്പിക്കുന്നത് എന്ന് വ്യക്തം. 

രാവുണ്ണിയുടെ മോചനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ചോദ്യങ്ങൾക്ക് ഇ. എം. എസ് കൊടുത്ത മറുപടികൾ കാണുക 
















Saturday, May 21, 2016

മരം വരം തന്നെ. വൈദ്യുതിയും വെള്ളവും അമൂല്യവുമാണ്. എങ്കിലും പാവങ്ങളുടെ മരം നടീലുകൾക്കും ഒരു ബൾബ് ഒരു മണിക്കൂർ നേരം അണയ്ക്കലിനും അപ്പുറമാണല്ലോ സഖാവേ കാര്യങ്ങൾ




                                                                                                       ജെയ്സൻ കൂപ്പർ 
ഇന്നാട്ടിലെ ദരിദ്രരും സാധാരണക്കാരുമായവരുടെ കയ്യിലിരുപ്പ് കൊണ്ടാണ് കാര്യങ്ങളൊക്കെ ഇവ്വിധമായതെന്നും അവർ നന്നായാൽ ഇതിനൊക്കെ പരിഹാരമാകും എന്നും ഭരണവർഗങ്ങളും അവരെ പിന്തുണയ്ക്കുന്ന മതങ്ങളും മാദ്ധ്യമങ്ങളും നിരന്തരം പറഞ്ഞുപോരുന്നതാണ്. ഭൂമിയുടെ നിലനിൽപ്പിനെതന്നെ അപകടത്തിലാക്കിക്കൊണ്ടിരിക്കുന്ന പരിസ്ഥിതി നാശത്തിനും ഊർജ്ജ പ്രതിസന്ധിക്കും വിഭവശോഷണത്തിനും മറ്റും കാരണക്കാർ ജനങ്ങളാണത്രെ. എങ്കിലും സാരമില്ല, ഇതിനൊക്കെ പരിഹാരങ്ങളും അവർ നിർദ്ദേശിക്കുന്നുണ്ട്. മരം ഒരു വരമാണെന്നും അതുകൊണ്ട് ജനങ്ങൾ മരങ്ങൾ നട്ടുപിടിപ്പിക്കണമെന്നും ഉപദേശിക്കപ്പെടുന്നു. പരിസ്ഥിതി ദിനത്തിനും ഭൗമ ദിനത്തിനും കുട്ടികളെക്കൊണ്ട് പൊരിവെയിലത്ത് മരം ഒരു വരം മുദ്രാവാക്യം വിളിപ്പിച്ച് ജാഥ നടത്തിയും ഒരു വീട്ടിലെ ഒരു ബൾബ് ഒരു മണിക്കൂർ അണച്ചും പരിസ്ഥിതി സംരക്ഷണത്തിന്റെ പുതിയ പാഠങ്ങൾ അവർ പ്രചരിപ്പിക്കുന്നുണ്ട്
എങ്കിലും ഇത്തരത്തിലുള്ള പൊടിക്കൈകളും ഗിമ്മിക്കുകളും പരിഹരിക്കാൻ കഴിയുന്നതാണോ പ്രശ്നങ്ങൾ? അല്ല എന്നത് വ്യക്തമാണ്. ഇവിടെ ചോദ്യങ്ങൾ ഉയരുന്നുണ്ട്. ആരാണ് ഇന്നത്തെ ഈ അവസ്ഥയ്ക്ക് കാരണക്കാർ? കുറ്റാരോപണത്തിന്റെ ചൂണ്ടുവിരൽ തിരിയുന്നത് ഈ ഭൂമിയുടെ നിലനിൽപ്പിനെത്തന്നെ അപകടത്തിലാക്കിക്കൊണ്ടിരിക്കുന്ന സാമ്രാജ്യത്വ ശക്തികൾക്കും അവരുടെ ദല്ലാളുകൾക്കും ജന്മിത്വത്തിന്റെ പുതിയ അവതാരങ്ങൾക്കും നേരെ തന്നെയായിരിക്കും. ലാഭം മാത്രം ലക്ഷ്യമിട്ട് വിവേചനരഹിതമായി പ്രകൃതിയെ ചൂഷണം ചെയ്ത ചൂഷക ശക്തികൾ തന്നെയാണ് കാര്യങ്ങളെ ഇവിടംവരെ കൊണ്ടെത്തിച്ചിരിക്കുന്നത്. ലോകമെമ്പാടും മുതലാളിത്ത ശക്തികൾ നടത്തുന്ന അനിയന്ത്രിതമായ ചൂഷണത്തിന്റെ ഭാഗമായിത്തന്നെയാണ് പ്രകൃതിചൂഷണങ്ങളും വിഭവകൊള്ളകളും അരങ്ങേറുന്നത്.
തീക്ഷ്ണമായ വർഗ സമരം പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് പറയാൻ ചൂഷകവർഗങ്ങളെത്തന്നെ നിർബന്ധിതരാക്കിയിട്ടുണ്ടെങ്കിലും അതിനായി സ്ഥാപിതമായ ആഗോളവേദികളിലും ഇതിന്റെയെല്ലാം ഉത്തരവാദിത്തം ദരിദ്രരാജ്യങ്ങളുടെയും ദരിദ്രരുടെയും മേൽ കെട്ടിവെയ്ക്കാനാണ് സാമ്രാജ്യത്വ ശക്തികൾ പരിശ്രമിച്ചുപോരുന്നത്. ലാഭത്തിൽ നിന്ന് കണ്ണെടുക്കാൻ അവർക്ക് കഴിയില്ലല്ലോ. പരിസ്ഥിതി നാശത്തെയും മറ്റ് ഏതൊരു പ്രതിസന്ധിയെയും മൂലധന സമാഹരണത്തിന്റെ പുതിയ പുതിയസാധ്യതകളാക്കി മാറ്റുവാനാണ് ഇപ്പോഴും അവരുടെ ശ്രമങ്ങൾ
ലോകമെമ്പാടും ചൂഷകശക്തികൾ ചൂഷിതരിലേക്ക് പകർന്നു നൽകുന്ന ബോധം തന്നെയാണ് അവരുടെ പ്രാദേശിക ശക്തികൾ ഇങ്ങ് കേരളത്തിലും പകർന്നു നൽകിക്കൊണ്ടിരിക്കുന്നത്. കേരളത്തിന്റെ നിലനിൽപ്പിന് തന്നെ നിർണായകമായ പശ്ചിമഘട്ടത്തിന്റെ കാര്യം തന്നെയെടുക്കാം. കാടിന്റെ മക്കളായ ആദിവാസികളെ അടിമകളാക്കിയ ജന്മിത്വവും അവരെ ആവാസ ഇടങ്ങളിൽ നിന്നും ആട്ടിപ്പായിച്ച സാമ്രാജ്യത്വത്തിന്റെ തോട്ടവൽക്കരണങ്ങളും വ്യാപകമായ കുടിയേറ്റങ്ങളും ക്വാറി ഖനന മാഫിയകളുമെല്ലാം ചേർന്ന് തകർത്ത് തരിപ്പണമാക്കിയ പശ്ചിമഘട്ടത്തിന്റെ സംരക്ഷണ കാര്യം വരുമ്പോൾ അതിനെ അട്ടിമറിക്കാൻ ഇവിടെ ഇടത് വലത് മുന്നണികളും മതമേലധ്യക്ഷന്മാരും മാധ്യമപുംഗവന്മാരും ഒന്നിച്ചണിനിരക്കുന്ന കാഴ്ച കേരളം കണ്ടിട്ടുള്ളതാണ്.തീർച്ചയായും ഗാഡ്ഗിൽ റിപ്പോർട്ട് കുറ്റമറ്റതോ അപ്പാടെ നടപ്പാക്കാവുന്നതോ ആണെന്ന് പറയാൻ കഴിയില്ല. പക്ഷെ പശ്ചിമഘട്ട സംരക്ഷണത്തിന്റെ കാര്യത്തിൽ ഗൗരവപൂർവമായ സമീപനം ആവശ്യമാണെന്നത് വ്യക്തമാണ്. പശ്ചിമഘട്ടത്തിന്റെ സംരക്ഷണം ഒരേ സമയം ആദിവാസി, ദളിത്‌ ജനവിഭാഗങ്ങളുടെ ഭൂമിയുടെ രാഷ്ട്രീയവും പരിസ്ഥിതിയുടെ രാഷ്ട്രീയവും ആണ് ഉയർത്തുന്നത്. അത് ഇവിടെ നിലനിൽക്കുന്ന തലതിരിഞ്ഞ റിയൽ എസ്റ്റെയ്റ്റ് വികസന സങ്കൽപ്പങ്ങളെ തുറന്നുകാണിക്കുന്നതും അതിനെ പ്രതിസന്ധിയിലാക്കുന്നതുമാണ്. വലതുപക്ഷത്തിന്റെ കപടഭൂപരിഷ്കരണനയം വഞ്ചനാപരമായി നടപ്പാക്കി മണ്ണിന്റെ അവകാശികളായ ദളിത്‌ ജനവിഭാഗങ്ങളെ ലക്ഷം വീട് കോളനികളിലേക്കും റോഡ്‌ തോട് പുറമ്പോക്കുകളിലേക്കും ഒതുക്കിയ കപട ഇടതുപക്ഷം ഇന്ന് പരിസ്ഥിതി സംരക്ഷണത്തിന് നാട്ടുകാരെക്കൊണ്ട് മരം നടീക്കാനും ഭക്ഷ്യ സുരക്ഷയ്ക്കായി പ്ലാവ് നട്ടുപിടിപ്പിക്കാനും മുന്നിട്ടിറങ്ങുമ്പോൾ മരിച്ചവരെ അടക്കം ചെയ്യാൻ അടുക്കള പൊളിക്കേണ്ടിവരുന്നവർക്ക് അത് എങ്ങനെ കഴിയുമെന്ന ചോദ്യം ഉയരാം.
കേരളത്തിൽ നടന്നിട്ടുള്ള പ്രമുഖമായ പരിസ്ഥിതി സമരങ്ങളോട് എന്ത് സമീപനമാണ് സിപിഎം ഉൾപ്പടെയുള്ള മുഖ്യധാര ഇടതുപക്ഷം സ്വീകരിച്ചിട്ടുള്ളത് എന്നത് മറക്കാൻ പാടില്ലാത്ത സംഗതിയാണ്. ഏറ്റവും ഒടുവിൽ നടന്ന കാതിക്കുടം സമരവും പെരിയാർ മലിനീകരണ വിരുദ്ധ സമരവും തൊഴിലാളികളുടെ പേര് പറഞ്ഞു അട്ടിമറിക്കാൻ ശ്രമിക്കുകയാണ് ഇവർ ചെയ്തിട്ടുള്ളത്.
ഇത്രയും കുറിച്ചത് നിയുക്ത ധനമന്ത്രിയും ധനതത്വ ശാസ്ത്രഞനുമായ തോമസ്‌ ഐസക്കിന്റെ വൈറൽ ആയി മാറിയ മരം നടൽ ചിത്രങ്ങൾ കണ്ടതുകൊണ്ടാണ്. തോമസ്‌ ഐസക്ക് വെറുമൊരു മന്ത്രിയല്ല, പിന്നെയോ ഇന്ത്യയിൽ ജനകീയ ജനാധിപത്യ വിപ്ലവം ലക്ഷ്യമിടുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ കേന്ദ്ര കമ്മിറ്റി അംഗമായ നേതാവാണ്‌. വർഗ സമരത്തെ തീക്ഷ്ണമാക്കി അതിനെ മുന്നിൽ നിന്ന് നയിക്കേണ്ട മുന്നണിപ്പട പാർട്ടിയുടെ നേതാവ്. തൊഴിലാളികളിലും മർദ്ദിത ജനവിഭാഗങ്ങളിലും വർഗ ബോധത്തെ (ഇവിടെ വർഗ ന്യൂനീകരണമല്ല ഉദ്ദേശിക്കുന്നത്, വിശാലാർത്ഥത്തിൽ പ്രയോഗിച്ചിരിക്കുന്നു എന്ന് മാത്രം) ഊട്ടിയുറപ്പിച്ച് വിപ്ലവത്തെ മുന്നോട്ട് നയിക്കാൻ ബാധ്യസ്തമായ പാർട്ടിയുടെ നേതാവ് ആണ് അദ്ദേഹം. അങ്ങനെയുള്ള തോമസ്‌ ഐസക്ക് അത്തരം ഉത്തരവാദിത്വങ്ങൾ കൈയൊഴിഞ്ഞ് പരിസ്ഥിതി സംരക്ഷണത്തിന് വൃക്ഷം നടുന്നതിന്റെയും ഭക്ഷ്യ സുരക്ഷയ്ക്കായി പ്ലാവ് നടുന്നതിന്റെയും ചിത്രങ്ങൾ പ്രചരിപ്പിക്കുമ്പോൾ വെറും മുതലാളിത്ത യുക്തികളുടെ പ്രചാരകൻ മാത്രമായി ചുരുങ്ങുകയാണ് ചെയ്യുന്നത്. മൂലധനസേവയിലേക്കും വോട്ട് ബാങ്ക് രാഷ്ട്രീയത്തിലേക്കും പണ്ടേ തലകുത്തിവീണ ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചിത്രങ്ങൾ മാത്രമാണ് അത്

Thursday, November 19, 2015

ചുംബന സമരം മുന്നോട്ട് പോകും, കാരണം സാമൂഹ്യ വികാസത്തിന്റെ, ജനാധിപത്യവൽക്കരണത്തിന്റെ വിശാല താൽപര്യങ്ങളിൽ ആണ് അത് അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത്



തുഷാർ നിർമൽ സാരഥി 

ചുംബനസമരത്തിന്റെ വക്താവായി കൊണ്ടാടപ്പെട്ട രാഹുൽ പശുപാലൻ ലൈംഗികകുറ്റകൃത്യങ്ങൾ ആരോപിക്കപ്പെട്ടു അറസ്റ്റ് ചെയ്യപ്പെട്ടതിനു പിന്നാലെ ചുംബനസമരത്തിന്റെ ഉദ്യേശലക്ഷ്യങ്ങളെയും അതിൽ പങ്കാളികളായവരെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രചരണങ്ങൾ ചില കേന്ദ്രങ്ങളിൽ നിന്നും ഉയർന്നു വരുന്നുണ്ട്.എന്തു തന്നെയായാലും കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ ചരിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് ചുംബനസമരം.അതിന്റെ വക്താവായി അവതരിപ്പിക്കപ്പെടുകയും കൊണ്ടാടപ്പെടുകയും ചെയ്ത ഒരാൾ ആ സമരം ഉയർത്തിയ പുരോഗമനമൂല്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു എന്നത് കൊണ്ട് മാത്രം അതിന്റെ രാഷ്ട്രീയ-സാമൂഹിക പ്രസക്തിയും പ്രാധാന്യവും ഇല്ലാതാകുകയില്ല.
കോഴിക്കോട് ഡൌണ്‍ടൌണ്‍ റസ്റ്റൊറന്റ് അടിച്ചു തകർത്ത യുവമോർച്ചയുടെ സദാചാര പൊലിസിങ്ങ് നടപടിക്കെതിരായ പൊടുന്നനെയുള്ള പ്രതിഷേധം എന്ന നിലക്കാണ് ചുംബനസമരം ആവിഷ്ക്കരിക്കപ്പെടുന്നത്. വ്യവസ്ഥാപിത രീതികളിൽ നിന്നും വ്യത്യസ്തമായ അതിന്റെ സംഘാടനം തുടക്കം മുതൽ തന്നെ ചർച്ചയായിരുന്നു.ഫേസ് ബുക്ക് മുതലായ നവ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിച്ച് കൊണ്ടു അയഞ്ഞ രീതിയിലുള്ള ഒരു സംഘാടനമായിരുന്നു 2014 നവംബർ 2 നു നടന്ന ചുംബനസമരത്തിന്റെത്. സവർണ്ണ ഫാസിസ്റ്റുകളും,മത സംഘടനകളും,പുരുഷാധിപത്യബോധം പേറുന്നവരും, പിന്തിരിപ്പൻ മൂല്യങ്ങളുടെ വക്താക്കളും ചുംബനസമരത്തിനെതിരെ അതുകൊണ്ട് തന്നെ ഒന്നിച്ചണിനിരക്കുകയും സമരത്തെ കായികമായി നേരിടുമെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. സദാചാര പൊലിസിങ്ങിനെതിരെ, സവർണ്ണ ഫാസിസത്തിനെതിരെ, പുരുഷാധിപത്യ മൂല്യങ്ങൾക്കെതിരെ,നമ്മുടെ സവിശേഷ സാമൂഹ്യാവസ്ഥയിൽ ഇതിന്റെയെല്ലാം ആശയാടിത്തറയായ ബ്രാഹ്മണ്യത്തിനും,മതസങ്കുചിതത്വത്തിനും എതിരായ തുറന്ന വെല്ലുവിളിയായി ചുംബന സമരം മാറി എന്നതായിരുന്നു അതിനു കാരണം. ചുംബനസമരത്തിന്റെ ഈ രാഷ്ട്രീയ പ്രസക്തിയെ ചൂണ്ടിക്കാണിച്ചു കൊണ്ടാണ് ഞങ്ങളുടെ സംഘടനയായ ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം ഉൾപ്പടെയുള്ള പുരോഗമന സംഘടനകൾ ചേർന്ന് രൂപീകരിച്ച പുരോഗമന ജനാധിപത്യ കൂട്ടായ്മ എന്ന പൊതുവേദി സമരത്തെ പിന്തുണച്ചത്‌.എന്നാൽ ഈ സമരത്തെ പിന്തുണച്ച എല്ലാവരും സമരത്തിന്റെ രാഷ്ട്രീയത്തെ സ്വാംശീകരിച്ചത് വ്യത്യസ്തമായ രീതിയിലാണ്.എന്തായാലും കേരളത്തിലെ പുരോഗമന പക്ഷത്തിന്റെ വലിയ പിന്തുണ ചുംബനസമരത്തിനു ലഭിച്ചു എന്നത് വാസ്തവമാണ്.വിവിധ സംഘടനകളും വ്യക്തികളും വ്യത്യസ്ത രീതിയിൽ സ്വാംശീകരിച്ച ചുംബന സമരത്തിന്റെ രാഷ്ട്രീയത്തിനുള്ള പിന്തുണയായിരുന്നു അത്.അല്ലാതെ ഏതെങ്കിലും വ്യക്തിക്കുള്ള പിന്തുണയായിരുന്നില്ല.അതിന്റെ അടിസ്ഥാനത്തിലാണ് ചെറുപ്പക്കാർ സവർണ്ണ ഫാസിസ്റ്റുകളുടെയും പോലീസിന്റെയും മർദ്ദനങ്ങളെ തെരുവിൽ നേരിട്ടു കൊണ്ട് ചുംബനസമരത്തിൽ പങ്കാളികളായത്. ഇപ്പോൾ രാഹുൽ ലൈംഗികകുറ്റകൃത്യത്തിന് അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു.ഈ കേസ്സിൽ അയാൾ അപരാധിയോ നിരപരാധിയോ ആകാം.എന്ത് തന്നെയായാലും ചുംബനസമരത്തിന്റെ രാഷ്ട്രീയ പ്രസക്തിയും അതുയർത്തിയ പുരോഗമന മൂല്യങ്ങളും മുന്നോട്ടു പോവുക തന്നെ ചെയ്യും കാരണം രാഹുൽ എന്ന വ്യക്തിയുടെ താല്പര്യങ്ങളിൽ അല്ല സാമൂഹ്യ വികാസത്തിന്റെ ജനാധിപത്യവൽക്കരണത്തിന്റെ വിശാല താൽപര്യങ്ങളിൽ ആണ് അത് അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത്‌.


എന്നാൽ ചുംബനസമരത്തെയും അതിന്റെ രാഷ്ട്രീയത്തെയും കൂടുതൽ ദൃഡീകരിക്കുകയും കൂടുതൽ ആഴത്തിലും സമഗ്രതയിലും ഉയർത്തുകയും ചെയ്യുന്നതിനുള്ള രാഷ്ട്രീയമായ കരുത്തോ, ചുംബനസമരത്തെ പിന്തുണച്ച വിവിധ ധാരകളെ ഐക്യപ്പെടുത്തി പുരോഗമന പക്ഷത്തെ ശക്തമാക്കി കൊണ്ട് സാമൂഹ്യ മുന്നേറ്റമാക്കുന്നതിനുള്ള ദീർഘവീക്ഷണമോ സമര സംഘാടകരായ "കിസ്സ്‌ ഓഫ് ലവ്" കൂട്ടായ്മക്ക് ഇല്ലാതെ പോയി എന്ന വിമർശനം ഉന്നയിക്കാതിരിക്കാൻ കഴിയില്ല. ഈ പരിമിതിയാണ് രാഹുൽ പശുപാലൻ ചുംബനസമരത്തിന്റെ ഏക പ്രതിനിധാനമായി ഉയർന്നുവരുന്നതിനു കാരണമായത്. മാവോയിസം ദർശനമായി സ്വീകരിച്ച സംഘടനകളെയും വ്യക്തികളെയും സമരത്തിൽ നിന്ന് അകറ്റാനായി ഭരണകൂടം നടത്തിയ കുപ്രച്ചരണത്തിന്റെ വക്താവായി രംഗത്ത് വന്നതോടെ മാവോയിസ്റ്റ് വിരുദ്ധതയുടെ തിമിരം ബാധിച്ച ലിബറൽ ജനാധിപത്യവാദികൾക്കിടയിൽ രാഹുലിന് ലഭിച്ച സ്വീകാര്യത ചുംബനസമരത്തിന്റെ പ്രതീകമായി അയാൾ ഉറപ്പിക്കപ്പെടുന്നതിനു കാരണമായി. രാഹുലിന്റെ പിന്നീടുള്ള ചില ഫേസ്ബുക്ക് ഇടപെടലുകളിൽ പ്രകടമായ സ്ത്രീവിരുദ്ധതയും പിന്തിരിപ്പൻമൂല്യങ്ങളും കടന്നുവരികയും ചർച്ചയാവുകയും ചെയ്തപ്പോൾ പോലും അതിൽ യാതൊരു നിലപാടും സ്വീകരിക്കാത്ത വിധം കിസ്സ്‌ ഓഫ് ലവ് കൂട്ടായ്മ ചുരുങ്ങി പോവുകയും ചെയ്തു. രാഹുൽ ഇപ്പോഴത്തെ കേസ്സിൽ ശിക്ഷിക്കപ്പെടുകയാണെങ്കിലും വിട്ടയക്കപ്പെടുകയാണെങ്കിലും കേരളത്തിലെ ലിബറൽ ജനാധിപത്യവാദികൾ ഒരു ചോദ്യത്തിന് ഉത്തരം പറഞ്ഞെ തീരു എന്ത് കൊണ്ടാണ് ചുംബനസമരം പോലെ ജനങ്ങൾക്കിടയിൽ നിന്നും ഉയർന്നു വരുന്ന സാമൂഹ്യ പ്രസ്ഥാനങ്ങൾ ജനാധിപത്യ വിരുദ്ധമായി വ്യക്തികളിൽ കേന്ദ്രീകരിക്കപ്പെടുന്നത് ? കിസ്സ്‌ ഓഫ് ലവ് ഉൾപ്പടെയുള്ള എല്ലാ സമര കൂട്ടായ്മകളും ഗൗരവമായി ഈ പ്രശ്നം ചർച്ച ചെയ്യേണ്ടിയിരിക്കുന്നു.

Saturday, November 14, 2015

France: Bloc Rouge (Maoist Unification) On Attacks in Paris Region


New attacks hit Paris. This time it was done on a grand scale, with coordination and multiple operating modes, up to the suicide bombing.

Targets were also multiple. Unlike the attack against Charlie Hebdo and Hypercacher in January, this time targets were less symbolic, more general and wanted to strike the entire population, except the attack in the Stade de France where the target could have been Francois Hollande.

The attack is claimed by ISIS.

We condemn these attacks, as we condemned the attacks in January.

But we will not shout with wolves, any more than we did in January.

We place ourselves once again on people's side, victim of attacks whose leaders are primarily the imperialists.

The different imperialist plunder the world, sowing misery, causing conflicts between people using the ethnic, religious, cultural, etc. differences between peoples. They intervene militarily, directly or indirectly, overtly and covertly. They do all this for the pillaging of raw resources, the exploitation of "cheap" labor, the establishment of local watchdogs and control of strategic areas.

In recent years, the French state is one of the most aggressive imperialism, with several external interventions of different kind: Afghanistan, Iraq, Mali (transformed into a military operation ranging from Mauritania to Chad in the Sahel region), Ivory Coast , Central African Republic, Libya, Syria, ...

It was France who armed the worst reactionaries who claim to fight for Islam in Syria ! Let us don't forget the state propaganda led by the Socialist Party against Bashar Al Assad, comprador bourgeois serving Russian and Chinese imperialists. 

France has armed the Free Syrian Army to overthrow him. The FSA was a breeding ground of the worst religious reactionaries, including Al Nusra Front, one of the worst executioner of the Syrian people. These weapons have ended up in the hands of ISIS with those recovered in Iraq mainly provided by the United States and in Libya by France ! 

On the other hand, the imperialists are enriched through major arms sales worldwide, weapons that eventually end up in the hands of groups such as ISIS in countries which the imperialists have destabilized.

These interventions are all in the name of "democracy", the "human rights", etc. But each time, it is primarily to defend the interests of French imperialism.

These interventions have reinforced, directly or indirectly, jihadist groups affiliated with al-Qaida or ISIS (more recently). And then the destabilization caused by the interference and imperialist interventions themselves serve as a pretext for interference and other interventions.

The imperialists are pyromaniac firefighters! They burn their fingers with the fire they have lit themselves! 

And as always, it is the people of the world who pay the bills.

They are the ones responsible for these attacks! ISIS and other reactionary groups would not exist if the imperialists do not sowed chaos across the planet!

Now Hollande declared the Emergency State and called the army as reinforcements. 

One hears that France is at war. Yes, France is at war, and this is not new! Too many people around the world know it, to their cost.

Our fears following the attacks are several.

Firstly, we fear that the anti-immigrant climate and particularly anti-Muslim and anti-refugees will increase. The fascists of all stripes based on an oversimplification of reality and concealing imperialist oppression and exploitation will push further their propaganda and their attacks. The division within the proletariat and the masses may strengthen. This enhances the possibilities for reactionary mass mobilization, targeting a part of the population as scapegoats.

Then, we fear that the Emergency State allows the state to permanently restrict democratic freedoms such as the right to assembly and demonstration. This is already the case in Paris. We fear a strengthening of the police state under the catchphrase "It's for your safety."

Finally, therefore, we are concerned that these phenomena facilitate access to power of an even more reactionary fringe, maybe even fascist, of the bourgeoisie. It is a possibility much more dangerous than further attacks.

We must see clearly the dynamics that take place behind these attacks. We must appoint the imperialists who seek to reshare the world as those responsible for these attacks.

The only answer is that we must develop the revolutionary struggle to bring down the system who sows misery, war, barbarism, death around the world!

Since last January, we affirm:

No national unity behind the bourgeois republic instigators of wars and misery!

Do not yield to fascist propaganda that exploits barbarism to the account of the bosses!

Let us denounce the reactionary religious criminals that serve to weaken our struggles, to divide the people and to spread dangerous feudal ideas among the masses!

Solidarity with Muslim masses who will again suffer Islamophobic wave after these attacks!

Let us close ranks around the working class, last bastion against fascism!

Bloc Rouge (Maoist Unification)

Communist Party( Maoist) Italy on the suicide bombings in France


Imperialism, and France with a role in the front row, has sown the wind in the world and now reaps the whirlwind, and the war that has sown terror and now the war comes back home.

The imperialists have created and supported the ISIS against the people and against those who interposed an obstacle to their interests, profits, oil, geopolitical control of strategic areas of the world and now the ISIS created  barbarians create suicide bombings in Paris.

Imperialism and now the French answer to the terrorist attacks in the worst possible way, with a state of emergency, the political-military-police dictatorship open striking proletarians and masses first and democratic freedoms in the country on behalf of the owners and the reaction.

French imperialism closes borders, triggering xenophobia and racism anti immigrant, imperialism indicates banlieus in fact, that in neighborhoods, in the poorer sections of Paris, the place 'terrorists', when the proletarians and the poor who are always subjected to repression, poverty, marginalization, social oppression, religious discrimination and nationalist chauvinism and racism,Imperialism and the corrupt and unpopular government ignoble Hollande called for national unity to defend the interests of the imperialist bourgeoisie French, around the system and the national economy, to suppress and quell the class struggle, that instead the workers, the exploited and the masses need to step up and do to defend their conditions living and working, their freedom and hopes of a better future.

The genuine communists, the Communist Marxist-Leninist-Maoist revolutionaries, the proletarian vanguard, the reality of the democratic opposition, anti-fascist, anti-racist and anti-imperialist organizations of the working class and the people, expressing their solidarity for the pain and death of many innocent people, 

No to imperialist war and inter-imperialist, No to reactionary wars in Syria as in Libya, as in Kurdistan in Iraq and throughout the Middle East.

No support to reactionary regimes from Israel to Egypt from Turkey of Erdogan, the monarchies of the Gulf, all the reactionary governments in the Arab world and the Middle East - against pro-imperialist forces of feudal reaction of Isis etc.

YES to support the struggling masses from Palestine to Kurdistan, from Turkey to Libya, from Iraq to the Maghreb and the anti-feudal and anti-imperialist forces around the middle east, masses fighting Isis  and are the only ones able to defeat him.

YES to the path of authentic liberation of the people, expressed by anti-imperialist people's war, to new states and societies of the new democracy in the whole area.

No to imperialist war and inter-imperialist, No to reactionary wars in Syria as in Libya, as in Kurdistan in Iraq and throughout the Middle East

No support to reactionary regimes from Israel to Egypt from Turkey of Erdogan, the monarchies of the Gulf, all the reactionary governments in the Arab world and the Middle East - against pro-imperialist forces of feudal reaction of Isis etc.

YES to support the struggling masses from Palestine to Kurdistan, from Turkey to Libya, from Iraq to the Maghreb and the anti-feudal and anti-imperialist forces around the middle east, really fighting the Isis and are the only ones able to defeat him.

YES to the path of authentic liberation of the people, expressed by anti-imperialist people's war, to new states and societies of the new democracy in the whole area.

NO to the state of emergency, no-hunting witch hunt anti-people and anti-Islamic,

No to the closure of borders, no to xenophobia, we welcome and freedom of movement for the masses of immigrants fleeing war and poverty

NO National Unity around the ruling classes, the bosses and the big business that downloading the crisis on workers and peoples around the rich and privileged strata of the imperialist metropolises, for unity among workers and people against the governments of the owners, for change social and political in favor of the masses.

Proletarian Communists - PCM Italy

Friday, July 31, 2015

ആഭ്യന്തരമന്ത്രിക്ക് സ്നേഹപൂര്‍വം


മാവോവാദി തടവുകാരായ രൂപേഷിന്‍െറയും ഷൈനയുടെയും മകള്‍ ആമി എഴുതുന്ന തുറന്ന കത്ത് - 

ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രി,

രണ്ടു മക്കളുടെ അച്ഛന്‍ എന്നനിലയില്‍, മാതാപിതാക്കളുടെ സാമീപ്യമില്ലാതെ വളര്‍ന്ന ഞങ്ങളോട് സഹതപിച്ചുകൊണ്ടുള്ള അങ്ങയുടെ തുറന്ന കത്ത് വായിക്കുകയുണ്ടായി. ഞങ്ങള്‍ക്കുവേണ്ടി ഒരു കത്തെഴുതാന്‍ അങ്ങ് കാണിച്ച സന്മനസ്സിന് നന്ദിപറയുന്നു. എങ്കിലും അങ്ങയുടെ കത്തിലെ ആത്മാര്‍ഥതയില്ലായ്മയും പൊരുത്തക്കേടുകളും യാഥാര്‍ഥ്യത്തിന് നിരക്കാത്ത കാര്യങ്ങളും തുറന്ന് സൂചിപ്പിക്കണമെന്ന് കരുതുന്നു. 




മാതാപിതാക്കളുടെ സ്നേഹമില്ലാതെ വളര്‍ന്നവരാണ് ഞാനും എന്‍െറ അനുജത്തി സവേരയുമെന്നത് വാസ്തവവിരുദ്ധമാണ്. മറ്റേതൊരു കുട്ടിയേക്കാള്‍ കൂടുതല്‍ മാതാപിതാക്കളുടെ സ്നേഹം കിട്ടിയ കുട്ടികള്‍ തന്നെയാണ് ഞങ്ങളും. എന്‍െറ കുട്ടിക്കാലത്ത് അവര്‍ പോകുന്നയിടങ്ങളിലെല്ലാം എന്നെ കൊണ്ടുപോകുമായിരുന്നു. കഴിഞ്ഞ ജനുവരി ഒന്നിന് അങ്ങ് വയനാട്ടില്‍ സന്ദര്‍ശനം നടത്തിയ ആദിവാസി കോളനിയില്‍ എന്‍െറ മാതാപിതാക്കളോടൊപ്പം എനിക്ക് അഞ്ചുവയസ്സുള്ളപ്പോള്‍തന്നെ പോയി നിന്നിട്ടുള്ളതാണ്. കൊല്‍ക്കത്തയിലും റാഞ്ചിയിലും മുംബൈയിലും ബംഗളൂരുവിലുമൊക്കെ പോകാനും വിവിധ സംസ്കാരങ്ങളും ജനങ്ങളും അവരുടെ പ്രശ്നങ്ങളുമൊക്കെ അറിയാനും കഴിഞ്ഞതും എന്‍െറ കാഴ്ചപ്പാടുകളെ വികസിപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്. ഇതിന് മാറ്റമുണ്ടായത് അങ്ങയുടെ മുന്‍ഗാമികളുടെ പൊലീസ് നയങ്ങള്‍ മൂലമായിരുന്നു. എനിക്ക് 10 വയസ്സുള്ളപ്പോഴാണ് എന്‍െറ മാതാവ് ഷൈനയെയും നാലുവയസ്സുള്ള അനുജത്തി സവേരയെയും ഉള്‍പ്പെടെ അനാവശ്യമായി പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ച്ചയായ പൊലീസ് പീഡനങ്ങള്‍ മൂലം എന്‍െറ മാതാവ് ഹൈകോടതിയിലെ ജോലി രാജിവെച്ച് മുഴുവന്‍സമയ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങുകയായിരുന്നു (മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് തുറന്ന കത്തെഴുതിയാണ് എന്‍െറ മാതാവ് ഇത്തരം തീരുമാനമെടുത്തത്) എന്ന് അങ്ങയെ വിനയപൂര്‍വം ഓര്‍മിച്ചുകൊള്ളുന്നു. അങ്ങ് പ്രതിനിധാനം ചെയ്യുന്ന പൊലീസ് തന്നെയാണ് ഞങ്ങളെ അരക്ഷിതരാക്കിയത്. 

അങ്ങയുടെ കത്തില്‍ മറ്റാളുകള്‍ ഞങ്ങളെ തെറ്റായ വഴിയിലൂടെ നയിക്കാന്‍ സാധ്യതയുണ്ട്, അതുകൊണ്ട് ജാഗ്രത കാണിക്കണമെന്ന് എഴുതിയിട്ടുണ്ട്. യാഥാര്‍ഥ്യം മറ്റൊന്നാണ്. ഞങ്ങളുടെ വീടിന്‍െറ മുന്‍വശത്തെ വാതില്‍ ചവിട്ടിപ്പൊളിച്ച് ഒരു വാറന്‍റുമില്ലാതെ വീട് റെയ്ഡ് ചെയ്യുകയും വലിയൊരു സംഘം പൊലീസുകാര്‍ എന്നെ അപമാനിക്കുകയും ചെയ്തു. അഞ്ചുവയസ്സായ എന്‍െറ അനുജത്തിയോട് രൂപേഷിനെ കിട്ടിയാല്‍ വലിയ കല്ലുകൊണ്ട് തലക്കടിച്ച് കൊല്ലുമെന്ന് പറഞ്ഞു. തീര്‍ന്നില്ല, ഒരു സാംസ്കാരിക സംഘടനയുടെ യോഗത്തിനുപോയ എന്നെയും അനുജത്തിയെയും മാവോവാദികളാണെന്ന് പറഞ്ഞ് മഹിളാമന്ദിരത്തിലടച്ചു. അന്നും എന്‍െറ ചാരിത്ര്യശുദ്ധിയെക്കുറിച്ചായിരുന്നു അങ്ങയുടെ പൊലീസിന്‍െറ വിചാരണ. ഞാന്‍ കന്യകയാണോ, കന്യാചര്‍മം പൊട്ടിയിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങളായിരുന്നു പൊലീസിന്‍േറത്. ഫേസ്ബുക്കിന്‍െറ പാസ്വേഡ് ചോദിച്ച പൊലീസുകാരനോട് ഉന്നത ഉദ്യോഗസ്ഥന്‍െറ മുന്നില്‍ മാത്രമേ തുറന്നുകാണിച്ചുതരാന്‍ സാധിക്കൂ എന്നുപറഞ്ഞ എന്നോട് അടുത്തകാലത്തൊന്നും പുറംലോകം കാണിക്കില്ളെന്നായിരുന്നു പൊലീസ് ഭാഷ്യം. മഹിളാമന്ദിരത്തില്‍ രാത്രിമുഴുവന്‍ കരഞ്ഞു കഴിച്ചുകൂട്ടിയ അനുജത്തിയോട് അങ്ങേക്ക് എന്താണ് പറയാനുള്ളത്? ഞങ്ങള്‍ പങ്കെടുത്ത യോഗം സംഘടിപ്പിച്ചവര്‍ക്ക് ഞങ്ങളെ തട്ടിക്കൊണ്ടുവന്നു എന്നുപറഞ്ഞ് കേസ് ചുമത്തപ്പെട്ടു. യു.എ.പി.എ പോലുള്ള ജനവിരുദ്ധ നിയമങ്ങളും തുടര്‍ച്ചയായ പൊലീസ് വേട്ടയും അവരുടെ ജീവിതത്തെ ദുസ്സഹമാക്കിയിരിക്കുകയാണിന്ന്. ഞങ്ങളെ തട്ടിക്കൊണ്ടുവന്നതല്ളെന്ന് ആവര്‍ത്തിച്ച് ഞങ്ങള്‍ പറഞ്ഞിട്ടും ഇന്നും അവരുടെ പേരിലെ പ്രധാന കേസ് തട്ടിക്കൊണ്ടുവന്നു എന്നതാണ്. ഇങ്ങനെ തുടര്‍ച്ചയായ പീഡനങ്ങളിലൂടെ നിലവിലുള്ള ജനാധിപത്യത്തിന്‍െറ പൊള്ളത്തരങ്ങളെക്കുറിച്ച് ഞങ്ങളെ മനസ്സിലാക്കിത്തന്നത് അങ്ങയുടെ പൊലീസാണ്. പൊലീസിന്‍െറ ഈ ജനാധിപത്യവിരുദ്ധ നയങ്ങളാണ് ഞങ്ങളുടെ മാതാപിതാക്കള്‍ ഉള്‍ക്കൊള്ളുന്ന ആശയങ്ങള്‍ ശരിയാണെന്ന് ഞങ്ങളെ ചിന്തിപ്പിച്ചത്. 




കുട്ടികള്‍ രക്ഷിതാക്കളുടെ കരുതലില്ലാതെ വളരുന്നതില്‍ ഉത്കണ്ഠപ്പെടുന്ന അങ്ങേക്ക്, അട്ടപ്പാടിയില്‍ പിറന്നുവീഴുമ്പോള്‍തന്നെ മരിച്ച 150ഓളം കുട്ടികളുടെ മരണത്തിന്‍െറ ഉത്തരവാദിത്തത്തില്‍നിന്ന് മാറിനില്‍ക്കാനാവുമോ? മണ്ണും വെള്ളവും വായുവും വിഷമയമാക്കുന്ന കാതിക്കുടത്തെ നീറ്റാ ജലാറ്റിന്‍ കോര്‍പറേറ്റ് കമ്പനിക്കെതിരെ സമരംചെയ്ത 10 വയസ്സുകാരനെപ്പോലും തല്ലിച്ചതച്ച പൊലീസുകാരല്ളേ അങ്ങയുടേത്? എന്‍ഡോസള്‍ഫാനും പ്ളാച്ചിമടയും അരിപ്പയും ചെങ്ങറയും കാതിക്കുടവുമടക്കം അനവധി ഭൂസമരങ്ങളും മാലിന്യത്തിനെതിരായ സമരങ്ങളുമടക്കം അനവധി ജനകീയസമരങ്ങള്‍ നടക്കുന്ന നാടായി മാറിയിരിക്കുകയാണ് കേരളം. ഇവിടെയും അനവധി കുട്ടികള്‍ ജനിക്കുന്നുണ്ട്. എന്തുകൊണ്ട് അങ്ങ് ഇവരെയൊന്നും കാണുന്നില്ല? പാര്‍ശ്വവത്കൃത വിഭാഗത്തില്‍നിന്ന് പ്രൈമറി സ്കൂളില്‍ ചേരുന്ന പകുതിയോളം കുട്ടികള്‍ അപ്പര്‍ പ്രൈമറിയിലും മുക്കാല്‍ഭാഗത്തോളം കുട്ടികള്‍ ഹൈസ്കൂളിലും എത്താത്തതിന്‍െറ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയുമോ? വിദ്യാഭ്യാസമേഖല വാണിജ്യവത്കരിക്കപ്പെടുന്നതിന്‍െറ ഭാഗമായി പതിനായിരക്കണക്കിലധികം ആളുകള്‍ വിദ്യാഭ്യാസ ലോണിന്‍െറ പേരില്‍ കടക്കെണിയില്‍പെടുന്നതും ആത്മഹത്യകള്‍ പെരുകുന്നതും കണ്ടില്ളെന്ന് നടിക്കാനാകുമോ?




നശീകരണമല്ല, നിര്‍മാണമാണ് നടത്തേണ്ടതെന്ന് അങ്ങയുടെ കത്തില്‍ ഉണ്ടായിരുന്നതാണ്. ഭൂമിയും പട്ടയവും ഇല്ലാത്തതിനാല്‍ കഷ്ടപ്പെടുന്ന ആദിവാസികളെക്കുറിച്ചും കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് വില ലഭിക്കാത്തതിനാല്‍ അവര്‍ നരകിക്കുന്നതിനെക്കുറിച്ചും ഒക്കെയുള്ള ഒരു തുറന്നകത്ത് കഴിഞ്ഞ ഡിസംബറില്‍ എന്‍െറ പിതാവ് രൂപേഷ് അങ്ങേക്കെഴുതിയിരുന്നത് ഞാന്‍ വായിച്ചു. അങ്ങ് പ്രതിനിധാനം ചെയ്യുന്ന സര്‍ക്കാര്‍ നയങ്ങളില്‍ തകര്‍ന്നുകൊണ്ടിരിക്കുന്ന ആദിവാസികളും തോട്ടംതൊഴിലാളികളും കര്‍ഷകരും അനുഭവിക്കുന്ന ദുരിതങ്ങളാണ് ആ തുറന്നകത്തില്‍ ഞാന്‍ വായിച്ചത്. എന്നാല്‍, ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് അങ്ങ് ഒരു മുന്‍കൈയെടുത്തുമില്ല. ഹൈവേ സ്വകാര്യവത്കരണം, കാതിക്കുടം പോലുള്ള മലിനീകരണം, കുടിയൊഴിപ്പിക്കലുകള്‍ എന്നിങ്ങനെ നിരവധി ജനവിരുദ്ധ നയങ്ങളിലൂടെ ജനജീവിതം നശിപ്പിക്കുകയാണ് അങ്ങും അങ്ങ് പ്രതിനിധാനംചെയ്യുന്ന സര്‍ക്കാറും ചെയ്യുന്നതെന്നാണ് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്. 

അങ്ങ് ഞങ്ങളുടെ മാതാപിതാക്കളെ അക്രമികളെന്ന് വിളിച്ചേക്കും. അങ്ങേക്കും അങ്ങയുടെ പൂര്‍വപിതാക്കള്‍ക്കും അത് അക്രമംതന്നെയാണ്. ഭഗത്സിങ്ങും സുഭാഷ് ചന്ദ്ര ബോസും മാത്രമല്ല, കൊളോണിയലിസത്തിനെതിരെ നിന്നവരെല്ലാം അന്നത്തെ അധികാരികള്‍ക്ക് അക്രമികളായിരുന്നു. ജനവിരുദ്ധ നിയമങ്ങളും കാലാപാനികള്‍പോലുള്ള തടവറകളുമൊക്കെയാണ് അവരെ നേരിട്ടത്. ഇന്ന് അങ്ങും എന്‍െറ മാതാപിതാക്കളടക്കമുള്ളവരെ അതേ രീതിയില്‍തന്നെയാണല്ളോ നേരിടുന്നത്. എന്നാല്‍, നമ്മുടെ നാട്ടിലെ സാധാരണക്കാരായ ജനങ്ങള്‍, ദരിദ്രരായ ജനങ്ങള്‍ എന്‍െറ മാതാപിതാക്കളെ അക്രമികളായി കരുതുന്നില്ല. അവരുടെ ആശയങ്ങള്‍ക്ക് മുമ്പിലാത്തവിധം കേരളത്തില്‍ ഇന്ന് സ്വീകാര്യത ലഭിക്കുന്നത് അതുകൊണ്ടാണ്. സ്വന്തം ഭാവിയും സ്ഥാനമാനങ്ങളും സമ്പാദ്യങ്ങളും ഉണ്ടാക്കാനായല്ല എന്‍െറ മാതാപിതാക്കള്‍ ഇറങ്ങിത്തിരിച്ചത്; അവര്‍ മുന്നോട്ടുവെച്ച ആശയങ്ങള്‍ക്കുവേണ്ടിയായിരുന്നു; ഇന്ത്യയിലെയും കേരളത്തിലെയും ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കുവേണ്ടിയായിരുന്നു; എനിക്കും എന്‍െറ അനുജത്തിക്കും വേണ്ടിയായിരുന്നു. തടവറകള്‍ അവരുടെ പോരാട്ടം തടയുകയാണ്. യു.എ.പി.എ-എന്‍.എസ്.എ കൊണ്ട് നിങ്ങള്‍ അവരെ വീണ്ടും വീണ്ടും ചങ്ങലക്കിടുന്നു. അതുകൊണ്ടാണ്, അവരുടെ മക്കളായതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നുവെന്ന് പറഞ്ഞത്. 




വ്യക്തിപരമായി എനിക്കെന്തും തുറന്നുപറയാനും പങ്കുവെക്കാനും എന്‍െറ മാതാപിതാക്കളോട് കഴിഞ്ഞിരുന്നു. എന്‍െറ സ്വകാര്യങ്ങള്‍പോലും. നല്ല സുഹൃത്തുക്കളായാണ് അവര്‍ ഞങ്ങളെ വഴിനടത്തിയത്, ദൂരെയാണെങ്കിലും. ഈയടുപ്പം അങ്ങേക്ക് മനസ്സിലാകില്ല. വിദ്യാര്‍ഥികാലം മുതലേ സാമൂഹികപ്രവര്‍ത്തകനാണെന്ന് അവകാശപ്പെടുന്ന അങ്ങ് എന്തുകൊണ്ടാണ് അങ്ങയുടെ മക്കളെ ആ വഴിയില്‍ നടത്താത്തത്? എന്തുകൊണ്ടാണ് അവരെ കരിയറിസ്റ്റുകളാക്കുന്നത്? സാമൂഹികപ്രവര്‍ത്തകരായ എന്‍െറ മാതാപിതാക്കള്‍ ഞങ്ങളും ആ വഴി തെരഞ്ഞെടുക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അവരുടെ വഴിയെക്കുറിച്ച് ആത്മവിശ്വാസം ഉള്ളതുകൊണ്ടാണ് അവര്‍ അങ്ങനെ ആലോചിക്കുന്നത്. ആത്മവിശ്വാസം ഇല്ലാത്തതുകൊണ്ടായിരിക്കുമല്ളേ അങ്ങ് ഇതാഗ്രഹിക്കാതിരുന്നത്....


ഇങ്ങനൊരു കത്തെഴുതിയതില്‍ ഞങ്ങള്‍ക്ക് ഒരുപാട് സന്തോഷമുണ്ട്. ഞങ്ങള്‍ക്കായി അങ്ങയുടെ വിലപ്പെട്ട സമയം മാറ്റിവെച്ചതില്‍ സന്തോഷമുണ്ട്.

ബഹുമാനപൂര്‍വം,
ആമി


Source  മാധ്യമം  

Followers